Pages

Thursday, 22 August 2019

Specialities & Sunnah of Friday | വെള്ളിയാഴ്ച്ച നാം അറിയേണ്ടതും ശ്രദ്ധിക്കാതെ പോകുന്നതുമായ കാര്യങ്ങൾ

വെളളിയാഴ്ച്ച നാം അറിയേണ്ടത്
അല്ലാഹു പറഞ്ഞു:
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍ (ജുമുഅ- 9)
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: വെളളിയാഴ്ച്ച ആരാധനക്കുളള ദിവസമാണ്. ആഴ്ച്ചയിൽ വെളളിയാഴ്ച്ചക്കുളള സ്ഥാനം മാസങ്ങളിൽ റമദാനിനുളള സ്ഥാനവും അതിലെ പ്രാ൪ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ സമയം റമദാനിലെ ലൈലത്തുൽ ഖദ്റിനുളള സ്ഥാനവുമാകുന്നു.
ഇബ്നുൽ ഖയ്യിം (റഹി)

ജുമുഅ ദിവസത്തിന് ഏറെ പ്രത്യേകളുണ്ട്. അവ പഠിച്ച് പ്രതിഫലം കരസ്ഥമാക്കാ൯ വേണ്ടി ഒരു ഓ൪മ്മപ്പെടുത്തലാണ് ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു സ്വീകരിക്കട്ടെ.. 

1. ഏറ്റവും ശ്രഷ്ഠമായ ദിവസം


നബി (സ്വ) പറഞ്ഞു: സൂര്യ൯ ഉദിച്ച ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെളളിയാഴ്ച്ചയാണ്. ആ ദിവസത്തിലാണ് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം 

സ്വ൪ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വ൪ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതും. ആ ദിവസത്തിലല്ലാതെ അന്ത്യദിനം സംഭവിക്കുകയില്ല. (മുസ്ലിം : 854)


2. പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയം 

അബൂഹുറൈറ (റ) വിൽ നിന്ന് – നബി (സ്വ) പറഞ്ഞു: തീ൪ച്ചയായും വെളളിയാഴ്ച്ചയിൽ ഒരു  സമയമുണ്ട്. ആ സമയത്ത് ഒരു അടിമ നമസ്കരിച്ച് പ്രാ൪ത്ഥനയിൽ മുഴുകുകയാണെങ്കിൽ അവ൯ 

ആവശ്യപ്പെടുന്നത് അവന് ലഭിക്കാതിരിക്കില്ല. അദ്ദേഹം തന്റെ കൈ കൊണ്ട് അത് വളരെക്കുറച്ച് (ആ സമയം) മാത്രമുളളവെന്ന് സൂചിപ്പിക്കുകയും ഉണ്ടായി (ബുഖാരി : 935, മുസ്ലിം : 852)
ഈ സമയം ഏതാണ് എന്ന വിഷയത്തിൽ പണ്ഡിത ലോകത്ത് അഭിപ്രായ ഭിന്നതയുണ്ട്. ഇബ്നുൽ ഖയ്യിം (റഹി) അവയിലെ പ്രബലമായ രണ്ട് അഭിപ്രായങ്ങൾ എടുത്ത് പറഞ്ഞത് കാണാം ഒന്ന്- ഇമാം മിമ്പറിൽ കയറി ഇരുന്നത് മുതൽ നമസ്കാരം അവസാനിക്കുന്നത് വരെയുളള സമയം.
രണ്ട് - അസ൪ നമസ്കാര ശേഷമുളള സമയം. (അല്ലാഹുവാണ് കൂടുതൽ അറിയുന്നവ൯)

3. ആഴ്ച്ചയിലെ ആഘോഷ ദിവസം

🔹
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ഈ ദിവസം അല്ലാഹു വിശ്വാസികൾക്ക് നിശ്ചയിച്ച ആഘോഷ ദിവസമാണ്. അതു കൊണ്ട് തന്നെ ജുമുഅക്ക് വരുന്നവ൪ കുളിച്ച് കൊണ്ടായിരിക്കട്ടെ വരുന്നത്. (ഇബ്നു മാജ, ബുക്ക് : 5, ഹദീസ് : 1152 )

4. പാപങ്ങൾ പൊറുക്കപ്പെടുന്ന ദിവസം


സൽമാ൯ അൽ ഫാരിസ് (റ) വിൽ നിന്ന് – നബി (സ്വ) പറഞ്ഞു ഒരാൾ വെളളിയാഴ്ച്ച കുളിക്കുയും, ശുദ്ധി വരുത്തുകയും സുഗന്ധം പൂശി പളളിയിലേക്ക് പുറപ്പെടുകയും ആ ദിവസം നിശ്ചയിക്കപ്പെട്ടിട്ടുളള നമസ്കാരം നി൪വഹിക്കുകയും ഖത്തീബിന്റെ പ്രസംഗം ശ്രദ്ധിക്കുകയും ചെയ്താൽ അവന്റെ ആ വെളളിയാഴ്ച്ചയുടെയും മറ്റൊരു വെളളിയാഴ്ച്ചയുടെയും ഇടക്കുളള പാപങ്ങൾ പൊറുക്കപ്പെടാതിരിക്കില്ല. (ബുഖാരി : 910


5. സുന്നത്ത് നോമ്പ് നോറ്റ, രാത്രി നമസ്കരിച്ച പ്രതിഫലം

🔹
ഔസ്ബ്നു ഔസ് (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: വെളളിയാഴ്ച്ച കുളിക്കുകയും നേരത്തെ ജുമുഅക്ക് പുറപ്പെടുകയും ഇമാമിനോട് അടുത്തിരുന്ന് ഖുത്തുബ ശ്രദ്ധിക്കുകയും ചെയ്യുന്നവന്റെ ഓരോ കാലടികൾക്കും സുന്നത്ത് നോമ്പ് നോറ്റും രാത്രി നമസ്കരിച്ചും കഴിയുന്നവന്റെ പ്രതിഫലമാണ്. അല്ലാഹുവിനത് എളുപ്പമുളള കാര്യവുമാണ്. (അഹ്മദ്) 

6. മരണത്തിന് പോലും പ്രത്യേകത


ഇബ്നു ഉമ൪ (റ) പറയുന്നു: നബി (സ്വ) പറഞ്ഞു: വെളളിയാഴ്ച്ച രാത്രിയിലോ പകലിലോ ആണ് ഓരാൾ മരണപ്പെടുന്നത് എങ്കിൽ അല്ലാഹു അവനെ ഖബ൪ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നതാണ്. (അഹ്മദ്)
നോക്കൂ, എത്ര വലിയ ശ്രേഷ്ഠതകളാണ് ജുമുഅ ദിവസത്തിന്.. പരിശ്രമിച്ചാൽ വലിയ പുണ്യം നമുക്ക് ഈ ദിവസം നേടിയെടുക്കാ൯ സാധിക്കും.
അന്നേ ദിവസം പാലിക്കേണ്ട ചില
സുന്നത്തുകൾ കൂടി നബി (സ്വ) വിശദീകരിച്ച് തന്നിട്ടുണ്ട്.
🔹 വെളളിയാഴ്ച്ച സുബ്ഹി നമസ്കാരത്തിൽ സൂറത്തു സജദയും സൂറത്തു ഇ൯സാനും പാരായണം ചെയ്യൽ.
🔹സ്വലാത്ത് വ൪ദ്ധിപ്പിക്കൽ
🔹 ജുമുഅ ദിവസം കുളിക്കൽ
🔹സുഗന്ധം ഉപയോഗിക്കൽ,
🔹നല്ല വസ്ത്രം ധരിക്കൽ
🔹മിസ് വാക്ക് ചെയ്യൽ
🔹ജുമുഅക്ക് നേരത്തെ പളളിയിൽ എത്തിച്ചേരൽ
🔹വെളളിയാഴ്ച്ച പ്രഭാതം മുതൽ ഇമാം ഖുതുബ കഴിഞ്ഞ് പിരിയുന്നത് വരെ ദിക്റിലും ക്വു൪ആ൯ പാരായണത്തിലുമായി കഴിഞ്ഞ് കൂടൽ.
🔹ഖുത്തുബ ശ്രദ്ധിക്കലും മൌനം പാലിക്കലും.
🔹വെളളിയാഴ്ച്ച സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യൽ

ഇതെല്ലാം നാം ശ്രദ്ധിക്കുകയും നമ്മുടെ ജീവിതത്തിൽ പ്രാവ൪ത്തികമാക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ.



✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS



Saturday, 10 August 2019

Eidul Adha's Specialities and sunnahs | ബലി പെരുന്നാൾ (ഈദുൽ അദ്ഹാ) ദിനവും അതിലുള്ള സുന്നത്തുകളും


ബലി പെരുന്നാൾ (ഈദുൽ അദ്ഹാ) ദിനവും അതിലുള്ള സുന്നത്തുകളും

ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) ഇബ്രാഹീം നബിയുടേയും(അ) മകന്‍ ഇസ്മാഈല്‍ നബിയുടേയും(അ) ത്യഗസ്മരണയില്‍ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

ഈ രണ്ട് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷവും ഒരു മുസ്‌ലിമിനില്ല. ഈ രണ്ട് ദിവസങ്ങളില്‍ ആഘോഷിക്കുവാനും സന്തോഷിക്കുവാനും ഇസ്ലാം അനുവാദം നല്‍കുന്നു. എന്നാല്‍ ആധുനിക സങ്കല്‍പ്പത്തിലെ ആഘോഷത്തില്‍ നിന്നും വ്യത്യസ്തവും വ്യതിരിക്തവുമാണ് ഇസ്‌ലാമിലെ ആഘോഷം. ആരാധനയുടെ വ്യത്യസ്ത തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിമിന് ഈദ് എന്ന ആഘോഷം. അതോടൊപ്പം അനുവദനീയമായ വിനോദങ്ങളുമാകാം. പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും വലിയ ഘടകം നമസ്‌കാരവും അതിനുശേഷമുള്ള ഉദ്‌ബോധനം ശ്രവിക്കലുമാണെന്നത് ഇസ്‌ലാമിലെ ആഘോഷം ആരാധനയിലും ദൈവസ്മരണയിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കിത്തരുന്നു.

 പെരുന്നാള്‍ ദിനത്തില്‍ ഒരു സത്യവിശ്വാസി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നബി(സ്വ) നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.അതെല്ലാം നാം മനസ്സിലാക്കേണ്ടതും അതുപ്രകാരം പ്രവ൪ത്തിക്കേണ്ടതുമാണ്.

1.കുളിക്കുക
 പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിനായി പ്രത്യേകം കുളിച്ച് ശുദ്ധിയാകുന്നത് നല്ലതാണ്. പെരുന്നാള്‍ നമസ്‌കാരത്തിനായി  ഉള്ളതില്‍ നല്ല ഭംഗിയുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് പോകേണ്ടത്. 

ഇബ്നു ഉമ൪(റ) തന്റെ ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നു പെരുന്നാള്‍ ദിനത്തില്‍ അണിഞ്ഞിരുന്നത്.(ബൈഹഖി) 

നബിക്ക്(സ്വ) ജുമുഅ ദിനത്തിലും ഈദ് ദിനത്തിലും ധരിക്കാന്‍ പ്രത്യേകം വസ്ത്രം ഉണ്ടായിരുന്നുവെന്ന് ഇബ്‌നു ഖുസൈമയുടെ സ്വഹീഹില്‍ രേഖപ്പെടുത്തിയതായി കാണാം. എന്നാല്‍ ഇസ്‌ലാം വിരോധിച്ച വസ്ത്രവും വസ്ത്രധാരണ രീതിയും ആഘോഷത്തിന്റെ പേരില്‍ സ്വീകരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. 

പെരുന്നാള്‍ ദിനം ഈദ് നമസ്കാരത്തിനായി പുറപ്പെടുമ്പോള്‍ സുഗന്ധം പൂശുന്നത് നബിചര്യയില്‍ പെട്ടതാണ്. എന്നാല്‍ ഏതവസരത്തിലായാലും സ്ത്രീക്ക് പുറത്തിറങ്ങുമ്പോള്‍ സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്.
      
എല്ലാ പെരുന്നാള്‍ ദിനത്തിലും നാം കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ട്. എങ്കിലും അതിന് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നത് അത് പ്രത്യേകം കരുതി ചെയ്യുമ്പോഴാണ്.കാരണം നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക൪മ്മങ്ങള്‍ക്ക് കൂലി ലഭിക്കുന്നത്.

2. ഭക്ഷണം കഴിക്കാതിരിക്കൽ
وَلاَ يَطْعَمُ يَوْمَ الأَضْحَى حَتَّى يُصَلِّيَ

ബലി പെരുന്നാള്‍ ദിവസത്തില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുണ്ടായിരുന്നില്ല. (സുനനു തി൪മിദി:542)

3. ധാരാളമായി തക്ബീ൪ ചൊല്ലല്‍
രണ്ട് പെരുന്നാളുകളോടനുബന്ധിച്ച് ധാരാളമായി തക്ബീ൪ ചൊല്ലല്‍ സുന്നത്താണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം തക്ബീ൪ ചൊല്ലാവുന്നതാണ്. ബലിപ്പെരുന്നാളില്‍ അറഫാദിനത്തിന്റെ (ദുല്‍ഹജ്ജ് 9) പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് 13 (അയ്യാമുത്തശ്'രീക്കിന്റെ അവസാന ദിനം) അസര്‍ നമസ്കാരം വരെയാണ് തക്ബീര്‍ ചൊല്ലേണ്ടത്.  
പുരുഷന്മാര്‍ക്ക് തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കാവുന്നതാണ്. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്. 

الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

4. ഈദ്‌ ഗാഹുകളിലേക്ക് സംഘങ്ങളായി നടന്നുകൊണ്ട് പോകുക
ഈദ്‌ ഗാഹുകളിലേക്ക് നേരത്തെ പോകുക. നടന്നുകൊണ്ട് സംഘങ്ങളായി തക്ബീര്‍ ചൊല്ലിക്കൊണ്ട് ഈദ്‌ ഗാഹിലേക്ക് പോകുക എന്നതാണ് ഏറ്റവും ശ്രേഷ്ടകരമായ രീതി.

5. പെരുന്നാള്‍ നമസ്‌കാരം
പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്‌കാരമാണ്. ഒരു പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒരു  ഒരുമിച്ചുകൂടി തക്ബീര്‍ മുഴക്കി, നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം പങ്കുകൊണ്ട് സന്തോഷിക്കേണ്ടതാണ്.പെരുന്നാള്‍ നമസ്കാരം പള്ളിയില്‍ വെച്ചല്ല, ഈദ് ഗാഹില്‍ വെച്ചാണ് നമസ്കരിക്കേണ്ടത്. (ബുഖാരി :973)

6. പെരുന്നാള്‍ ഖുതുബ ശ്രദ്ധിച്ച് കേള്‍ക്കുക
പെരുന്നാള്‍ ഖുതുബയില്‍ റസൂല്‍(സ്വ) ജനങ്ങളെ ഉപദേശിക്കുകയും നന്‍മകള്‍ കൊണ്ട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പെരുന്നാള്‍ ഖുതുബ നാം ശ്രദ്ധിച്ച് കേള്‍ക്കേണ്ടതാണ്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും പെരുന്നാള്‍ നമസ്കാരം കഴിയുന്നതോടുകൂടി ധാരാളം ആളുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് മാറിനില്‍ക്കുകയും പുറത്തേക്ക് പോകുകയും ചെയ്യുന്നത് കാണാറുണ്ട്. ഇത് ഒരു സത്യവിശ്വാസിക്ക് ഒരിക്കലും യോജിച്ചതല്ല. ഖുതുബ തീരുന്നതുവരെ അത് ശ്രദ്ധിച്ച് അവിടെ തന്നെ ഇരിക്കേണ്ടതാണ്.

7. ദാനധ൪മ്മം ചെയ്യല്‍
പെരുന്നാള്‍ ദിവസം ദാനധ൪മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്.(ബുഖാരി:964)

8. വഴി മാറി സഞ്ചരിക്കുക
പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമ്പോള്‍ ഒരു വഴിയിലൂടെയും തിരിച്ച് വരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും വരിക. റസൂല്‍(സ്വ) ഈദ് നമസ്‌കാരത്തിന് പോകുന്നതും തിരിച്ചു വരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരുന്നു. (ബുഖാരി:986)

9. ആശംസകൾ അറിയിക്കുക
പെരുന്നാൾ ആശംസകൾ അറിയിക്കുക.
تقبل الله منا ومنكم

10. ബലി അറുക്കുക മറ്റുള്ളവർക്കും നൽകുക
ബലിമാംസത്തില്‍ നിന്ന് ബലി നല്‍കിയ ആള്‍ ഭക്ഷിക്കുകയും അതില്‍ നിന്നും ദാനം ചെയ്യുകയും ചെയ്യുന്നത് സുന്നത്താണ്.

പെരുന്നാള്‍ ദിനത്തിലെ ശേഷിക്കുന്ന സമയവും നാം നന്‍മകള്‍ക്കായി വിനിയോഗിക്കേണ്ടതാണ്. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും വിരുന്നുപോയും വിരുന്ന് ക്ഷണിച്ചും ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കുവാനും പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനേക്കാള്‍ ആനന്ദം നല്‍കുവാന്‍ ഒരു വിനോദത്തിനുമാകില്ലെന്നതാണ് വാസ്തവം.

 ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതും റസൂല്‍(സ്വ) പ്രത്യേകം ഓര്‍മ്മപ്പെടുത്തിയ കാര്യമാണ്. തശ്‌രീഖിന്റെ ദിനങ്ങള്‍ 'ഭക്ഷിക്കുന്നതിന്റേയും കുടിക്കുന്നതിന്റേയും അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുന്നതിന്റേയും ദിനമാണെന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. അങ്ങനെയെങ്കില്‍ ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്തവരെ സഹായിക്കുന്നത് എത്ര ശ്രേഷ്ടകരമായ കാര്യമാണെന്നുകൂടി സാന്ദ൪ഭികമായി നാം ഓ൪ക്കേണ്ടതാണ്.

⚫അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍⚫

1.രണ്ടു പെരുന്നാള്‍ ദിവസവും നോമ്പെടുക്കല്‍ ഹറാം
2. പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ അതേരൂപത്തിൽ നമസ്കരിക്കാവുന്നതാണ് 
3.പെരുന്നാള്‍ നമസ്കാരത്തിന്റെ മുമ്പോ ശേഷമോ സുന്നത്ത് നമസ്കാരം ഇല്ല
4.നമസ്കാരത്തില്‍ തക്ബീറിന്റെ ഇടയില്‍ ഒന്നും ചൊല്ലരുത്


تقبل الله منا ومنا ومنكم
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS



Friday, 19 July 2019

Heavy rain in Kannur; What to do? | കണ്ണൂർ നഗരത്തിൽ കനത്ത മഴ; എന്താണ് നിങ്ങൾ ചെയ്യേണ്ടത്?

കണ്ണൂരിൽ കനത്ത മഴ; ചില പരിഹാരങ്ങൾ

അസ്സലാമു അലൈക്കും. കേരളത്തിലെ കണ്ണൂർ എന്ന നഗരത്തിൽ ഇന്നലെ (18-07-2019) രാത്രി മുതൽ കനത്ത മഴ കാരണം കൂറേ സ്ഥലങ്ങളിൽ വെള്ളം കയറുകയും കൂറേ ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.


മഴ അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമാണ്. അത് കുറഞ്ഞാൽ ഉണ്ടാകുന്നത് പോലെ തന്നെ വർദ്ധിച്ചാലും പല പ്രയാസങ്ങൾ അനുഭവപ്പെടുന്നു. ഇതൊരു ശിക്ഷയായിട്ടോ പരീക്ഷണമായിട്ടോ കാണാം. അതിന് പരിഹാരമായി അല്ലാഹു പറയുന്നത് നോക്കൂ. 

﴾وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴿۳۳
 അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല.

അത് മാത്രമല്ല നബി (സ)യുടെ കാലത്ത് മഴ അതികരിച്ചപ്പോൾ നബി ഇങ്ങനെ ഒരു പ്രാർഥന നടത്തിയതായി കാണാം.

 اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا 
(സ്വഹീഹുൽ ബുഖാരി : 6342)

അതിനാൽ പ്രാർഥിച്ചും പാപമോചനം തേടിയും മുന്നോട്ട് നയിക്കുക. അല്ലാഹു എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും ശിക്ഷകളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ. ആമീൻ.




     ✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS

Thursday, 20 June 2019

Modi Masjid, ShivajiNagar, Bangalore - 560052 | മോദി മസ്ജിദ്, ശിവാജിനഗർ, ബംഗളൂരൂ - ചില തെറ്റിദ്ധാരണകൾ മാറ്റാൻ


ശിവാജിനഗറിലെ മോദി മസ്ജിദും പള്ളിക്കകത്ത് മോദിയുടെ ചിത്രവും - വസ്തുത എന്ത്?

അസ്സലാമു അലൈകും. ബംഗളൂരുവിലെ ശിവാജിനഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മോദി മസ്ജിദിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. യഥാര്‍ത്ഥത്തിൽ എന്താണ് സംഭവമെന്ന് നോക്കാം.


ഈ ചിത്രത്തിൽ കാണുന്നതാണ് പുതുക്കി പണിത മോദി മസ്ജിദ്. ഇതിന് മുമ്പുണ്ടായിരുന്ന കെട്ടിടം പൊളിച്ച് റമളാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇതിന്റെ ഉത്ഘാടനം. 

ഇത് സ്ഥാപിച്ചിട്ട് ഏകദേശം 125 വർഷങ്ങളായി. അബ്ദുൾ ഗഫൂർ മോദി എന്ന ഒരു കച്ചവടക്കാരനാണ് ഇത് സ്ഥാപിച്ചത്. പക്ഷേ സോഷ്യൽ മീഡിയയിൽ നടക്കുന്ന കുപ്രചരണം അത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മോദി ആണെന്നാണ്. ഇത് തികച്ചും തെറ്റായ ഒരു വാർത്തയാണ്. ആയതിനാൽ തന്നെ ഇങ്ങനെ കുപ്രചരണം നടത്തുന്നവർക്കായി പള്ളിയുടെ അകം ഭാഗത്തിന്റെ ചിത്രവും കൂടി താഴെ കൊടുക്കുന്നു 👇👇👇.

ഇതും ആദ്യം FAKE എന്ന് പതിച്ച് വച്ച ചിത്രവും തികച്ചും വ്യത്യസ്തമാണ്. മാത്രമല്ല നമ്മുടെ പ്രവർത്തകറിൽ പലർക്കും അറിയാവുന്ന പള്ളിയുമാണ്. അതിനാൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഇത്തരം കുപ്രചരണങ്ങളെ തടയിടുക. ഈ വാർത്ത പരമാവധി പേരിലേക്ക് എത്തിക്കുക. സുഹൃത്തുക്കളായും കുടുംബാങ്കങ്ങളായും ഇത് പങ്കുവെക്കുക.

വീഡിയോ ഉടൻ നമ്മുടെ യൂട്യൂബ് ചാനലിൽ :


✒സ്നേഹപൂർവ്വം✒
~THE ISLAMIC DISCUSSIONS

Monday, 15 April 2019

വസ്ത്രം മൂലം നരക ശിക്ഷയ്ക്ക് ഈടാകുന്ന വിഭാഗം. നിങ്ങൾ ഈ വിഭാകത്തിലുണ്ടോ?




അസ്സലാമു അലൈകും. മനുഷ്യ ജീവിതത്തിൽ വസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകത്ത് വസ്ത്രധാരണം പല  രീതിയിലാണ്. എന്നാൽ ഒരു മുസ്ലിം എങ്ങിനെ വേഷം ധരിക്കണം എന്ന അവന്റെ മതം അവനെ പഠിപ്പിക്കുന്നുണ്ട്. പുരുഷന്മാർ മുട്ടു പൊക്കിളിനിടയിലെ ഭാഗം മറക്കൽ നിർബന്ധമാണ്,
നമസ്കരിക്കുമ്പോൾ തോളിൽ ഒരു മുണ്ടെങ്കിലും ഉണ്ടായിരിക്കണം എന്നിങ്ങിനെയുളള നിയമങ്ങളെല്ലാം കാണാം. എന്നാൽ പല പുരുഷന്മാരും വസ്ത്രധാരണ മേഖലയിൽ അവഗണിക്കുന്ന വിഷയമാണീ കുറിപ്പിന് ആധാരം.. പുരുഷന്മാർ ഞെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാൻ പാടില്ല. ഗൌരവ്വത്തോടെ കാണേണ്ട വിഷയമാണ്. എനിക്കറിയാം ഇത് വായിക്കുന്ന ചിലരുടെ മനസ്സിലെങ്കിലും പുച്ഛം തോന്നുണ്ടാവും. ഇതൊല്ലാം നിസാരമായ കാര്യമല്ലേ എന്തിനാണ് ഇത്ര പ്രാധാന്യം ഈ വിഷയത്തിന് കൊടുക്കുന്നത്

അല്ലാഹു പരിഗണിക്കാത്തവർ
അബുദര്‍ (റ) വില്‍ നിന്ന് നിവേദനം, നബി (സ്വ) അരുളി. മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. (നബി (സ്വ) ഇത്  മൂന്ന് പ്രവാശ്യം പറഞ്ഞു.) ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപെടുകയും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നബി (സ്വ) പറഞ്ഞു. വസ്ത്രം വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം)

നോക്കൂ നിങ്ങൾ... പരലോകത്ത് വെച്ച് അല്ലാഹു
സംസാരിക്കുകയോ നോക്കുകയോ ചെയ്യാത്ത ഒരു കൂട്ടം ആളുകൾ.. വസ്ത്രം വലിച്ചിഴക്കുന്നവർ ആ കൂട്ടത്തിലുണ്ട്. നമ്മൾ എവിടെയായിരിക്കും?

നരകത്തിലാണ്
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം.
നബി (സ്വ) പറഞ്ഞു. നെരിയാണിക്ക് താഴെയുള്ള തുണി നരകത്തിലാണ്. (ബുഖാരി)

ഇത് പഠിപ്പിച്ചത് നബി (സ്വ) യാണ്.

നബി (സ്വ) പരിഹസിക്കാതിരിക്കുക..
ജാബിര്‍ബ്നു സുലൈം (റ) വില്‍ നിന്ന്
നബി (സ്വ) പറഞ്ഞു. വസ്ത്രം
താഴ്ത്തിയിടുന്നത് നീ സൂക്ഷിക്കുക.
അത് അഹങ്കാരത്തിന്റെ ഭാഗമാണ്. തീര്‍ച്ചയായും അല്ലാഹു അഹങ്കാരത്തെ ഇഷ്ടപ്പെടുന്നില്ല.
(അബൂദാവൂദ്, അല്‍ബാനി സ്വഹീഹാക്കിയത്.)
പണ്ഡിതന്മാരുടെ ഉദ്ധരണികൾ കാണുക.

ശൈഖ് ഇബ്നുബാസ് പറഞ്ഞു:
ഏതു തരത്തില്‍ വസ്ത്രം താഴ്ത്തിയിട്ടവനെയും നബി (സ്വ) അഹങ്കാരമായിട്ടാണ് കണക്കാക്കിയിട്ടുളളത്. കാരണം അതില്‍ നിബന്ധന വെക്കാതെയാണ് അദ്ദേഹം പറഞ്ഞത്.
വസ്ത്രം താഴ് ത്തിയിടുന്നതിനെ നീ സൂക്ഷിക്കുക.
തീര്‍ച്ചയായും അത് അഹങ്കാരത്തില്‍ പെട്ടതാണ്.
പാന്‍റായാലും തുണിയായലും നീളന്‍ കുപ്പായമായലും അത് താഴ്ത്തിയിടുന്നവന് ഈ താക്കീത് ബാധകമാണ്.
ഒരിക്കലും വസ്ത്രം താഴ്ത്തിയിടുന്നതില്‍ ഇളവ് ലഭിക്കില്ല.
----------------------------------------------------
ശൈഖ് ഉസൈമീന്‍ പറഞ്ഞു.
അഹങ്കാരത്തോടു കൂടി വസ്ത്രം താഴ്ത്തിയിടുന്നവനുളള
ശിക്ഷ അന്ത്യദിനത്തില്‍ അല്ലാഹു
അവനെ നോക്കാതിരിക്കലും,
അവനോട് സംസാരിക്കാതിരിക്കലുമാണ്.
അവന് വേദനാജനകമായ ശിക്ഷയുണ്ട്.
എന്നാല്‍ അഹങ്കാരത്തോടു കൂടിയല്ലാത്തവനുള്ള ശിക്ഷ നെരിയാണിക്ക് താഴേക്കിറങ്ങിയത് നരകത്തിലാണ്.
(ഫതാവാ അല്‍ബലദുല്‍ ഹറം. പേജ് 1547, 1549, 1550)
----------------------------------------------------
പ്രിയപ്പെട്ട സഹോദരങ്ങളെ...
നമ്മുടെ നബി (സ്വ) നമ്മോട് വസ്ത്രം
താഴ്ത്തിയിടരുതെന്ന് പറഞ്ഞിട്ട് എന്തു കൊണ്ട് നമുക്ക് അനുസരിക്കാൻ സാധിക്കുന്നില്ല.
നബി (സ്വ) ഇഷ്ടമാണെന്ന് പറയുന്ന നാം
നബി (സ്വ) സ്നേഹിക്കേണ്ടത് അദ്ദേഹത്തിന്റെ ചര്യകൾ പിന്തുടർന്നാണ്.
ഒന്ന് എഴുന്നേറ്റ് നിന്ന് തന്റെ വസ്ത്രം
ഞെരിയാണിക്ക് താഴെയല്ല എന്ന് ഉറപ്പ്
വരുത്താൻ ഇത് വായിക്കുന്നവർക്ക് സാധിക്കണം.
നാം അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് വസ്ത്രം വാങ്ങി ആ വസ്ത്രം ധരിച്ച് നരകം വാങ്ങുന്ന അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ..
അല്ലാഹു നമ്മെ നോക്കാത്ത, നമ്മോട് സംസാരിക്കാത്ത കാഠ്യന്യമുളള ശിക്ഷ ലഭിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുക
തെറ്റുകൾ തിരുത്താൻ തയ്യാറാവുക
അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ.

കൂടുതൽ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.

സ്നേഹപൂർവ്വം:
THE ISLAMIC DISCUSSIONS

Wednesday, 20 March 2019

ഖബറുകൾ കെട്ടിപ്പൊക്കുന്നത് ഇസ്ലാമികമോ ?


ഖബറുകൾ ഉയർത്തി കെട്ടാമോ?

അസ്സലാമു അലൈകും. നമ്മുടെ നാട്ടിൽ നടന്നു വരുന്ന ഖബർ കെട്ടിപ്പൊക്കൽ ഇസ്ലാമികമാണോ എന്ന് നമുക്ക് പരിശോധിക്കാം. ഹദീസുകളിൽ ഇതിനെ പറ്റി പറയുന്നത് എന്താണ് എന്ന് നമുക്ക് നോക്കാം.

عَنْ أَبِي الْهَيَّاجِ الْأَسَدِيِّ ، قَالَ : قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ : "  أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ ، وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ "

അബുൽ ഹയ്യാജ് (റ) നിവേദനം: അലി (റ) എന്നോട് പറഞ്ഞു: ‘ഞാൻ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതേ സംഗതികൾക്കുവേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയർത്തപ്പെട്ട  ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.‘ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:969).

മറ്റൊരു ഹദീസ് നമുക്ക് നോക്കാം :

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ. "

അബൂഹുറൈറ(റ) നിവേദനം: നബി(സ) പറഞ്ഞു : യഹൂദികളെയും നസ്വാറാക്കളെയും അല്ലാഹു ശപിച്ചിരിക്കുന്നു കാരണം അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി . (സസ്വഹീഹുൽ മുസ്ലിം : 530)

അപ്പോൾ മേൽ പറഞ്ഞ രണ്ട്‌ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഖബറുകൾ കെട്ടിപ്പൊക്കുന്നത് അല്ലാഹുവിന്റെ റസൂൽ വിലക്കിയ കാര്യമാണെന്നും അല്ലാഹുവിന്റെ ശാപതിന് കാരണമാണെന്നും മനസ്സിലാക്കാം.

ഇത്തരം കെട്ടിപ്പൊക്കുന്ന ഖബറുകളുടെ അടുക്കൽ ചെന്നാൽ അവിടെ എന്തങ്കിലും അനാചാരങ്ങളും നടക്കുന്നുണ്ടാകും. ഇത്തരം അനാചാരങ്ങളാണ് പിശാചിന് ഏറെ പ്രിയമുള്ളത് കാരണം അവ നമുക്ക് തെറ്റായി തോന്നാത്തത് വറെ നാം അത് തിരുത്തുകയില്ല. മറ്റ് തെറ്റുകളാണെങ്കിൽ അത് തെറ്റാണെന്ന മനസ്സിലാക്കി നാം തിരുത്തി എന്ന വന്നേക്കാം. അതിനാൽ പിശാചിന്റെ ഇത്തരം കുതന്ദ്രങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അമീൻ.



കൂടുതൽ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.

സ്നേഹപൂർവ്വം:
THE ISLAMIC DISCUSSIONS

Ramadan Duroos #28

 عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَا...